സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം....വിടരും..
രാവിലെ എഴുന്നേറ്റപ്പോള്‍ ഒരു ചെറിയ അസ്വസ്ത്തത. അവള്‍ കൊണ്ടു വന്ന ചായ കുടിച്ചു . ഞാന്‍ പറഞ്ഞു. ഒന്നുമില്ല ഒരു പനി പോലെ. അവള്‍ എന്‍റെ നെറ്റിയില്‍ കൈവയ്ച്ചു നോക്കി.ചെറിയ ചൂടുണ്ട്‍.
എന്നത്തെയും പോലെ നടക്കാനിറങ്ങിയ എന്നോടു്, “ഇന്നു കൂടുതല്‍ നടക്കണ്ടാ. അല്പം നടന്നു പോരൂ“.ഞാന്‍ ചിരിച്ചു ശരി പറഞ്ഞു നടന്നു.
കുളുര്‍മ്മയുള്ള കുളിര്‍ കാറ്റു വീശുന്നു.ഹിമാലയ സാനുക്കളില്‍ നിന്നു് ദേവതാരു മരങ്ങളെ തഴുകി എത്തുന്ന കുളിര്‍കാറ്റില്‍ നിന്നു് മോക്ഷപുണ്യങ്ങള്‍ കൈ നീട്ടി വാങ്ങി ഞാന്‍ നടന്നു.
പരിചയക്കാരൊക്കെ “നമസ്ക്കാറ്‍” പറയുമ്പോള്‍ ഓര്‍ത്തു. വിവാഹിതനു കിട്ടുന്ന സമൂഹത്തിലെ വില. പരിചയക്കാരൊക്കെ ഗുഡ് മോണിങ്ങ് എന്നും, നായര്‍ സാബ് പ്രണാം എന്നൊക്കെ പറഞ്ഞു പോകുമ്പോള്‍ സമൂഹത്തില്‍ ഒരു വിവാഹിതന്‍റെ ധന്യത ശരിക്കും മനസ്സിലാകുന്നു.
പാര്‍ക്കിന്‍റെ മറ്റൊരു കോണില്‍,തിരസ്ക്കാരങ്ങളും വാങ്ങി മസ്സിലു പിടിച്ചു് നടക്കുന്ന പാവം ബാച്ചിലേര്‍സിനേയും കണ്ടു് അയാല്‍ വീട്ടിലെത്തി.എന്തിനാണിവരിങ്ങനെ മസ്സിലുപിടിച്ചു് എക്സര്‍സയിസ്സൊക്കെ ചെയ്യുന്നതു്.സമയാ സമയങ്ങളീല്‍ ആഹാരമില്ല,ഉള്ള ആഹാരം ഫാസ്റ്റു ഫുഡ് ആണു്.വെള്ളമടിയും വാള്‍ വെപ്പും സ്പീഡിലുള്ള ബൈക്കോടിപ്പും.കഷ്ടം.
സിറ്റൌട്ടില്‍ ഇരുന്നു് പേപ്പര്‍ വായിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു.നമുക്കു്‍ ഡോക്ടറടുത്തൊന്നു പോകണം.ഇപ്പം ഡെങ്കുവും ചിക്കന്‍ ഗുനിയയും ഒക്കെ നടക്കുകല്ലെ. ഒരു കണ്‍സള്‍ട്ടിങ്ങ് നല്ലതാണു ചേട്ടാ.ഞാന്‍ പറഞ്ഞു.പക്ഷെ നീ പറഞ്ഞതൊക്കെ കൊതുകു പരത്തുന്ന രോഗങ്ങളല്ലേ?.അതിനു് ഇവിടെ കൊതുകൊന്നുമില്ലല്ലോ.നീ ഈ വീടു് അത്രയ്ക്കു് വൃത്തിയായിട്ടല്ലെ സൂക്ഷിക്കുന്നതു്.
ഞാന്‍ ലാണിനെനോക്കിയിരുന്നു.പലവര്‍ണ്ണങ്ങളിലുള്ള സാരിയുടുത്ത ഒരു മലയാള ഗ്രാമ കന്യകയെ പോലെ സുന്ദരമായ പൂന്തോട്ടം.നിറച്ചും പൂക്കള്‍ .കൂടുതലും കേരളത്തിലുള്ളവ.ഓരോ അവധിക്കു നാട്ടില്‍ പോകുമ്പോഴും അവള്‍ പ്രയാസപ്പെട്ടു കൊണ്ടു വന്നു് വളര്‍ത്തിയതു്.നാട്ടില്‍ നിന്നും കൊണ്ടുവന്ന ഒരു വാഴയും പൂന്തോട്ടത്തിനൊരു സൈഡില്‍ കുല വന്നു നില്പുണ്ടു്.
അവള്‍ കൊണ്ടു വന്ന ആവി പറക്കുന്ന ചായ കുടിച്ചു പത്രമൊക്കെ നോക്കിയപ്പോഴേക്കും ഡ്രൈവറും വന്നു.ഞാനും എന്‍റെ കളഗാത്രവും കാറില്‍ ഇരുന്നു.അഹൂജയുടെ ക്ലിനിക്കില്‍ ഒത്തിരി റഷ് ആയിരുന്നു.
മണിക്കൂറുകളായി കാത്തിരിക്കുന്നവരില്‍ കൂടുതലും ബാച്ചിലേര്സ് ആണെന്നു് ഒറ്റ നോട്ടത്തില്‍ മനസ്സിലായി.ചിക്കന്‍ ഗുനിയ ബാധിച്ചിരിക്കുന്ന,നടക്കാന്‍ വയ്യാതെ ഒറ്റയ്കൊറ്റയക്കിരിക്കുന്ന ബാച്ചിലേര്‍സിനെ കണ്ട് വിഷമം തോന്നി.
നിയമമനുസരിച്ചാണെങ്കില്‍ രണ്ടു മണിക്കൂറു കഴിഞ്ഞേ ഞങ്ങളുടെ വിസിറ്റിനുള്ള സമയമാകൂ.പക്ഷേ അഹൂജ ഞങ്ങളെ കൂടുതല്‍ വെയിറ്റു ചെയ്യിപ്പിച്ചില്ല.വിവാഹിതന്‍റെ മുന്‍ഗ്ഗണന. മരുന്നും വാങ്ങി ഒരു ചിരിയും സമ്മാനിച്ചിറങ്ങുമ്പോള്‍ ദൂരെ ബഞ്ചില്‍ അതിരാവിലെ വന്നിരിക്കുന്ന ഡങ്കു പനി പിടിച്ച പാവം ബാച്ചിലേര്സു് അവരുടെ ഊഴവും കാത്തിരിക്കുന്നതു് കണ്ടില്ലെന്നു നടിച്ചു.
വീട്ടില്‍ വന്നു.ഞാന്‍ പറഞ്ഞു.ഓഫീസ്സില്‍ ഒന്നു പോയി വരാം.അവള്‍ പറഞ്ഞു,എളുപ്പം വരണം.ഇന്നു് ഫുള്‍ റ്റൈം ഡ്യൂട്ടി വേണ്ട.അടുത്ത മരുന്നു് 2 മണിക്കു കഴിക്കാനുള്ളതാണു്.
ഒരു ചെറു ചിരി സമ്മാനിച്ചയാള്‍ കാറില്‍ കയറുമ്പോള്‍, പൂമുഖ വാതുക്കല്‍ സ്നേഹം വിതറി ഒരു മാലാഖയെപ്പോലെ അവള്‍ കൈ വീശുകയായിരുന്നു.
ഓഫീസ്സിലെത്തി.അത്യാവശ്യ വര്‍ക്കുകളൊക്കെ ചെയ്തു.വെറുതേ തന്‍റെ എ.സി.മുറിയില്‍ ഇരിക്കുമ്പോള്‍ തന്‍റെ മെറ്റമോര്‍ഫോസിസ്നെ ക്കുറിച്ചു് ആലോചിച്ചു.ഒരു ബാങ്കുദ്യോഗസ്തനായി ഈ മറുനാട്ടിലെത്തിയ അയാള്‍ ,അയാളുടെ രൂപാന്തരങ്ങള്‍ (മെറ്റമോര്‍ഫോസിസ് )ഫ്ലാഷ് ബാക്കില്‍ കാണുകയായിരുന്നു.
ജോലി കിട്ടി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹിതനാകുമ്പോള്‍ ഒരിക്കലും വിചാരിച്ചില്ല, ഭാഗ്യദേവതയെയാണു് താന്‍ വരമാല അണിയിച്ചതെന്നു്.
കൊട്ടും കുരവയും ആയി നിലവിളക്കും നിറപറയും ആയി “വസ്ത്രം കൊടുക്കട്ടോ”എന്നു‍് നാട്ടാരോടു ചോദിച്ചനുവാദം വാങ്ങി,മിന്നുകെട്ടി വിവാഹിതനായതില്‍ അഭിമാനം തോന്നി.
മറു നാട്ടിലെത്തി മനോഹരമായി ജീവിക്കുകയായിരുന്നു.ബൈക്കില്‍ തന്‍റെ പൈങ്കിളിയുമായി സഞ്ചരിക്കുമ്പോഴൊക്കെ ഓര്‍ത്തു.പതുക്കെ.എന്തിനു് ഒരു ബാച്ചിലറിന്‍റെ വിഭ്രാന്തി കാണിക്കണം.പുറകില്‍ തന്‍റെ കളഗാത്രമാണെന്നുള്ള ബോധം എല്ലാ വിവാഹിതരെയും പോലെ അയാള്‍ക്കും ഉണ്ടായിരുന്നു.
നാട്ടിലെ ചെല ബിസ്സിനസ്സു ചെയ്യുന്ന കൂട്ടുകാരുടെ ഉപദേശവും,അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയും,ഒരു സൈഡു ബിസ്സിനെസ്സ് തുടങ്ങാന്‍ പറഞ്ഞതും അവള്‍ .അങ്ങനെ തുടങ്ങി.ബാങ്കിലെ ജോലി രാജി വെക്കേണ്ടി വന്നതും വിധി.പക്ഷേ ബിസിനസ്സ് അടിവച്ചടിവച്ചു പുരോഗമിച്ചു.സ്വന്തമായി ഓഫീസ്സായി.ജോലിക്കാര്‍ ആയി.സ്വന്തം ഫ്ലാറ്റായി.കാര്‍ ബൈക്കിനു സ്ഥലം മാറി.രണ്ടു മക്കള്‍.മോനും മോളും.ഒരു വിവാഹിതന്‍റെ സൌഭാഗ്യങ്ങള്‍ .
ത്രിപാഠിയെ അത്യാവശ്യ കാര്യങ്ങള്‍ ഏല്പിച്ചു് വീട്ടിലേയ്ക്കു തിരിച്ചു.കുറച്ചു ദൂരം ഓടിയ വണ്ടി ഒരു പാന്‍ കടയുടെ മുന്നില്‍ നിന്നു.ഡ്രൈവര്‍ക്കറിയാം.ചൌരസ്യാ പാന്‍ ഭണ്ടാറില്‍നിന്നും എന്നും പാന്‍ വാങ്ങുന്നതു്. അയാള്‍ ചെന്നു.വെറ്റിലയില്‍ ഒരു കലാകാരന്‍റെ വിരുതോടെ ചുണ്ണാമ്പു തേച്ചു, അടയ്ക്കാ കഷണങ്ങള്‍, ഏലക്കാ മറ്റു സുഗന്ധവ്യഞനങ്ങ്ള്‍ ചേര്‍ത്തു് ഒരു ഇലയില്‍ പൊതിഞ്ഞു്,സൈഡില്‍ ചുണ്ണാമ്പു ആവശ്യത്തിനെടുക്കാന്‍ പരുവത്തില്‍ വച്ചു്, ഒരീര്‍ക്കിലിയും കുത്തി ഭവ്യമായി മൂന്നു പാന്‍ തയ്യാറാക്കി പൊതിഞ്ഞു തന്നു. പോക്കറ്റില്‍ നിന്നു് 50 രൂപയുടെ നോട്ടെടുത്തു കൊടുത്തു.ബാക്കി തരാന്‍ വെപ്രാളപ്പ്ര്ടുന്ന ചൌരസ്യായോടു പറഞ്ഞു.ബാക്കി നാളെ വാങ്ങാമല്ലോ.ഒരു വിവാഹിതന്‍റെ പോക്കാറ്റില്‍ എപ്പോഴും രൂപാ ആവശ്യത്തിനു് കാണുമല്ലോ.
വീട്ടിലെത്തി .പൂമുഖവാതുക്കല്‍..... വന്നപാടേ എന്‍റെ നെറ്റിയില്‍ കൈവച്ചു നോക്കി.വാ വാ പനിയെ ഇല്ലല്ലോ.ഞാന്‍ ചിരിച്ചു.
ചാരുകസേര എടുത്ത വാഴയുടെ മൂട്ടില്‍ ഇട്ടിരുന്നു. ഗ്രുഹാതുരത്വം.ഇപ്പോള്‍ ഞാന്‍ ഞങ്ങളുടെ ഗ്രാമത്തിലെ എന്‍റെ പടിപ്പുര വാതിലിനു മുന്നിലെ കച്ചി തുറുവിന്‍റെ പിന്നില്‍ നില്‍ക്കുന്ന പ്രതീതി. എനിക്കെല്ലാം കാണാം.മുന്നില്‍ വിശാലമായ നെല്‍പ്പാടം.പടിഞ്ഞാറേ മൂലയിലൂടെ ഒഴുകുന്ന ചെറിയ ഒരു തോട്.
സ്കൂള്‍ ബസ്സു വന്നു നിന്നു.പെട്ടെന്നു കേള്‍ക്കുന്നു.അഛന്‍ ഇന്നു് ഓഫീസ്സില്‍ പോയില്ലേ?. മോനാണു്.അവ്ന് ഓടി വന്നു് എന്‍റെ തുടയിലിരുന്നു.മോള്‍ ഓടി വരുന്നു.അവരുടെ മലയാളം കേട്ടപ്പോള്‍ സന്തോഷവും ഒപ്പം അഭിമാനവും.
മലയാളം അവരെ പഠിപ്പിക്കുന്നതിന്‍റെ മൊത്തം ക്രെഡിറ്റും അവള്‍ക്കാണു.നാട്ടില്‍നിന്നു മലയാളം ഭാഷാ സഹായികള്‍ എഴുതി അയച്ചു വരുത്തുക,ഉമേഷ്ജിയുടെ ബ്ലോഗിലെ മലയാളം പഠിപ്പിക്കാന്‍ http://malayalam.usvishakh.net/for-kids/അതൊക്കെ പ്രിന്‍റെടുത്തു അവരെ പഠിപ്പിക്കുക.
മക്കള്‍ മാരോടൊപ്പം ആഹാരം കഴിക്കാന്‍ ഇരുന്നു.എനിക്കിഷ്ടപ്പെട്ട “പത്തു വെളുപ്പിനു്.മുറ്റത്തു നില്‍ക്കണ” രവീന്ദ്രന്‍ മാഷിന്‍റെ സംഗീതം, മൂസിക് സിസ്റ്റത്തില്‍ നിന്നും ഒഴുകുന്നു.
എനിക്കു ചൂടു പൊടിയരി കഞ്ഞിയും മക്കളുമാര്‍ക്കു അവരുടെ ആഹാരവും. അവള്‍ എന്‍റെ അടുത്തു വന്നിരുന്നു.ഞാന്‍ ചോദിച്ചു.നീ കഴിക്കുന്നില്ലേ.എനിക്കിന്നു വൃതമല്ലേ.കറുവാചൌത്തു്. ഇന്നുഇനി രാത്രിയില്‍ ചന്ദ്രനെ കണ്ടതിനു ശേഷമേ ആഹാരം കഴിക്കൂ.
ശരിയാണല്ലോ.ഭര്‍ത്താവിന്‍റെ ദീര്‍ഘായുസ്സിനു വേണ്ടി സുമംഗലികള്‍ ഈ നാട്ടില്‍ വ്രുതമെടുക്കുന്നു.ആ നല്ല ആചാരം മലയാളിയായ അവളും സ്വാംശീകരിച്ചിരിക്കുന്നു. ബഹുമാനം തോന്നുന്ന നിമിഷങ്ങള്‍.ഒരു വിവാഹിതനായതില്‍ അഭിമാനം തോന്നുന്ന നിമിഷങ്ങള്‍ .
പെട്ടെന്നൊര്‍ത്തുപോയി. വൈകുന്നേരം വ്രുതം കഴിയുമ്പോള്‍ അവള്‍ക്കു് ഒരു പുതിയ സാരി സമ്മാനമായി കൊടുക്കണമെന്നുള്ളതു് രീതിയാണു്. നാട്ടു നടപ്പാണു്.അതിനിനി സാരി വാങ്ങണമല്ലോ.അയാള്‍ അവളോടു പറഞ്ഞു.ഞാന്‍ ഒന്നു പുറത്തു പോയി വരാം.വൈകുന്നേരം നിനക്കുടുക്കാന്‍ പുതിയ സാരി വാങ്ങണ്ടേ. എന്തിനാ ചേട്ടാ ഇപ്പോള്‍.അന്നു ബാങ്ക്ലൂരില്‍ പോയപ്പോള്‍ വാങ്ങിയ അഞ്ചു സാരിയും പുതിയതല്ലേ.അതില്‍ ഒന്നിങ്ങെടുത്താല്‍ മതിയല്ലോ.ശരിയാണു്.ചുമ്മാതാണാളുകള്‍ പറയുന്നതു് .സാരിക്കും സ്വര്‍ണത്തിനും കൊതി കേറി നടക്കുന്നവരാണു് സ്ത്രീകള്‍ എന്നൊക്കെ.
അല്പ് സമയം കിടന്നു.വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ വീണ്ടും വെറുതേ വായിച്ചു കൊണ്ടുറ്ങ്ങി.അവള്‍ ചായ കൊണ്ടു വന്നു വിളിച്ചു.ചായ കുടിച്ചു് അല്പ സമയം റ്റിവി യുടെ മുന്നില്‍ ഇരുന്നു.
വെളിയില്‍ ആരോ കാളിങ്ങ് ബെല്ലടിച്ചതു കേട്ടങ്ങോട്ടു ചെന്നു.ശര്‍മ്മാജിയാണു്.എന്താ ശര്‍മ്മാജി.ഗേറ്റിനടുത്തേക്കു ചെന്നു.ശര്‍മ്മാജിയുടെ വീടിനുമപ്പുറം ബാച്ചിലേര്‍സു മാത്രം താമസ്സിക്കുന്ന ഒരു വലിയ ബില്‍ഡിങ്ങുണ്ടു്.അവിടെ രണ്ടാംബുലന്സു് വന്നു കിടക്കുന്നു.ശര്‍മ്മാജിയും ഞാനും അങ്ങോട്ടു ചെന്നു.കഷ്ടം നോക്കാനും കാണാനും ആരുമില്ലാത്ത ബാച്ചിലര്‍മാര്‍ തന്നെ, ഹോസ്പിറ്റലില്‍ നിന്നു് ആംബുലന്സു് കാര്‍ വരുത്തിയതാണു്. അഡ്മിറ്റാവാന്‍.സന്തി വേദനകാരണം നടക്കാന്‍ വയ്യാതെ ആംബുലന്‍സില്‍ കയറുന്ന ആ ഹത ഭാഗ്യരെ നോക്കി ശര്‍മ്മാജി ഇങ്ങനെ പറയുന്നതു കേള്‍ക്കാമായിരുന്നു.ഇവര്‍ക്കൊക്കെ ഇനി നേര്‍ ബുദ്ധി എന്നു വരും ബജരങ്കബലി?.
രാത്രി.മനോഹരമായ ഒരു രാത്രി.
പൂര്‍ണചന്ദ്രനെ വണങ്ങി ദീര്‍ഘസുമങ്ങലീ വരവും വാങ്ങി,
കല്യാണപ്പെണ്ണിന്‍റെ വേഷ ഭാവങ്ങളോടെ അവള്‍ നടന്നു വന്നു.
പൂവും പ്രസാദവും എനിക്കും മക്കള്‍ക്കും തന്നു് അവള്‍ പ്രസാദ ഭക്ഷണം കഴിച്ചു.
ഞങ്ങള്‍ അത്താഴം കഴിച്ചു. നാളെ സ്കൂളില്‍ കൊണ്ടു പോകേണ്ട ഹോം വര്‍ക്കുകള്‍ ചെയ്യാന്‍ മക്കളെ അവള്‍ സഹായിക്കുന്നു.
ഞാന്‍ ഞങ്ങ്ളുടെ ബെഡ് റൂമില്‍ ഇരിക്കുകയായിരുന്നു.മനോഹരമായി അടുക്കി വച്ചിരിക്കുന്ന പുസ്തക ഷെല്ഫിലേയ്ക്കു നോക്കിയപ്പോള്‍ അറിയാതെ എഴുനേറ്റു പോയി.പ്രതിഭാശാലികളെ നോക്കി തല കുനിച്ചു.
ഞാന്‍ മുറിയാകെ ഒന്നു കണ്ണോടിച്ചു.ഒരു ഷെല്‍ഫില്‍ ഗള്‍ഫില്‍ നിന്നും അളിയന്‍ കൊണ്ടു വന്ന മുന്തിയ തരം സ്കോച്ചുകുപ്പികള്‍ വച്ചിരിക്കുന്നു.ഒരു വിവാഹിതന്‍റെ വീട്ടില്‍ മാത്രം കാണാന്‍ പറ്റുന്ന കാഴ്ചയാണതു്.
താന്‍ ഊരി വച്ച മുന്തിയ തരം റോളക്സു് വാച്ചു് ടീപോയില്‍ ഇരിക്കുന്നതു കണ്ടു് വീണ്ടും അളിയനെ ഓര്‍മ്മ വന്നു.
വിവാഹിതര്‍ക്കു മാത്രം അനുഭവിക്കാന്‍ സാധിക്കുന്ന മനോഹരമായ അളിയാളിയ ബന്ധം.
കുഞ്ഞുങ്ങളെ ഉറക്കി കിടത്തിയവള്‍ വന്നു.കിടന്നില്ലേ?. ഒരു ഡോസ്സു മരുന്നില്‍ തന്നെ അസുഖം പമ്പ പറന്നു.ഞങ്ങള്‍ ചിരിച്ചു.കൂട്ടത്തില്‍ അവള്‍ പറഞ്ഞു നാട്ടിലേയ്ക്കുള്ള ഡ്രാഫ്റ്റിന്നു പോസ്റ്റു ചെയ്യിപ്പിച്ചിട്ടുണ്ടു്.പെറ്റതള്ളയെയും അഛനേയും എന്നും ദൈവത്തെ പോലെ കരുതണമെന്നും അവരുടെ ആവശ്യങ്ങള്‍ക്കൊരു കുറവും വരുത്തരുതെന്നും ഏതൊരു വിവാഹിതനെയും പോലെ അയാളും പാലിക്കുന്നു.
സത്യത്തില്‍ ഒരു വിവാഹിതനായതില്‍ അഭിമാനവും ബഹുമാനവും.
ഉമേഷ്ജിയുടെ ബ്ലോഗിലെന്നൊ വന്ന “സ്ത്രീണാങ്കചിത്തം,പുരുഷസ്യ ഭാഗ്യം“ എന്നുള്ളതിന്‍റെ വാച്യാര്‍ഥം എന്തോ ആകട്ടെ.ഇങ്ങനെയും ഒരര്‍ഥം അതില്‍ ഒളിഞ്ഞിരിപ്പുണ്ടോ.നല്ല മനസ്സുമായി പുരുഷന്‍റെ ഭാഗ്യവുമായി സ്ത്രീ പുരുഷന്‍റെ ജീവിതത്തില്‍ വരുന്നതു തന്നെയാണു് വിവാഹം.
വെറുതേ വിശാലമായ ജന്നാല തുറന്നു ഞാന്‍ വെളിയിലേക്കു നോക്കി.മനോഹരമായ ലോകം ഉറങ്ങുന്നു.വെറുതേ ആകാശത്തേയ്ക്കു നോക്കി.നക്ഷത്രങ്ങള്‍ .....ഒരൊറ്റപ്പെട്ട ഒരു നക്ഷത്രത്തെയും കാണാനില്ല.വിവാഹിതരായ നക്ഷത്രങ്ങള്‍ അവരുടെ കുഞ്ഞുങ്ങളുമായി നിന്ന് മിനുങ്ങുന്നു.അവിടെ ബാച്ചിലേര്‍സില്ല. പൂന്തോട്ടത്തിലേക്കും ഒന്നു നോക്കി.വിവാഹിതരായ ചെടികള്‍ പൂത്തുല്ലസിച്ചു നില്‍ക്കുന്നു.
ഹിമാലയ ശ്രുംഖങ്ങളില്‍ നിന്നു ദേവതാരുവിന്‍റേയും, മോക്ഷ പുണ്യാര്‍ഥങ്ങളുടെയും ,മന്ത്ര തന്ത്ര വേദങ്ങളുടെയും, അര്‍ഥ മന്ത്രാക്ഷരങ്ങളുടെയും,ജീവതന്തുക്കളുമായെത്തുന്ന കുളിര്‍ കാറ്റിനു് നമോവാകം പറഞ്ഞു് ഞാന്‍ ഉറങ്ങാന്‍ കിടന്നു.
_______________________