അപ്പാപ്പന്റ കരുണ സാഹു
സേട്ടു അപ്പാപ്പന് പാരഗണ്‍ ചെരുപ്പ് ആദ്യമായി വാങ്ങിച്ചുകൊടുത്തത് മൂത്ത മോള്‍ മേരിക്കുട്ടിയുടെ ബോംബെയിലുള്ള മോന്‍ വര്‍ക്കിയാണ്.
അന്നുവരെ പ്ലാസ്റ്റിക്കിന്റെ രണ്ടുവാറുള്ള പ്ലാസ്റ്റിക് ചെരിപ്പിട്ടാര്‍ന്ന സേട്ടുവപ്പാപ്പന്റെ ആണിരോഗമുള്ള പാദങ്ങള്‍ പാരഗണ്‍ ചെരിപ്പിന്റെ ആ മൃദുസ്പര്‍ശമേറ്റ് ഒന്ന് പുളകിതമായിരുന്നിരിക്കണം.